badge

free shipping worldwide

Friday, December 18, 2015

horlicks... പൊട്ട

horlicks
  food science  ആണത്രേ  horlicks നു മാത്രം  silly as usual

Tuesday, December 8, 2015

colgate charcoal .. no good as usaul

ഉപ്പും കരിയും ഒക്കെ ഇത്ര നല്ലതാണെങ്കിൽ പിന്നെന്തിനാ colgate  വാങ്ങുന്നത്

berger paint .. ചുവരിൽ

another good campaign

Saturday, December 5, 2015

പറഞ്ഞിട്ട് പോടാ eastern curry powder campaign

one of the good advts i have seen recently.
eastern curry powder campaign.

-- great taste for mom's preparations
== did u tell yr mom
...
-- mom i want to tell u something
...
-- leave it
== പറഞ്ഞിട്ട് പോടാ

what a flow
how positive
  and realistic

and what a projection of the brand
  natural but forceful

Friday, November 27, 2015

കിലുക്കാംപെട്ടി

പതിവു പോലെ ഇന്നലെയും ബസ്‌ കാത്തു നിന്നു അര മണിക്കൂറോളം . ജാഥ ആയി പോകുന്ന മൂന്നോ നാലോ  KSRTC  ബസ്സിന്റെ  അവസാനത്തെ ബസ്സിന്റെ പിന്ഭാഗം ആണ് മിക്കവാറും എന്റെ ദൂരകാഴ്ച . KSRTC യും ഞാനും തമ്മിലുള്ള ഒരു അവിഹിത ബന്ധം എന്ന് വേണമെങ്കിൽ പറയാം. എന്നെങ്കിലും ഞാൻ നേരത്തെ എത്തിയാൽ അന്ന് CONVOY സമയത്ത് പോയിരിക്കും . എന്നത്തെയും പോലെ എന്നെ കൂടാതെ .

അതുകൊണ്ടെന്താ അടുത്ത  CONVOY യുടെ ആദ്യത്തെ ബസ്സിൽ തന്നെ എനിക്ക്  സീറ്റ് കിട്ടി . മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടോ മൂന്നോ വയസ്സുള്ള  ഒരു കുട്ടിയും അവളുടെ അച്ഛനും അമ്മയും .  ചെറുപ്പക്കാർ.  സുന്ദരനും അവന്റെ അതി സുന്ദരിയായ ഭാര്യയും . 

സൌന്ദര്യം  അളക്കാൻ  ഈ വയസ്സ് കാലത്ത് രഹസ്യമായി ഞാൻ കൊണ്ട് നടക്കുന്ന ഒരു അളവ് കോല് ഉണ്ട്. തിളങ്ങുന്ന ചെവികൾ .  transparent earlobes .  പ്രകാശത്തെ പോലും തടയാൻ മിനക്കെടാതെ സ്വർണ നിറത്തിൽ  അങ്ങനെ തിളങ്ങി നില്ക്കുന്ന ചെവികൾ  .

അത്ര മാന്യമല്ലാത്ത  എന്റെ മനോരാജ്യത്തിൽ നിന്ന് എന്നെ ഉണർത്തിയത് ആ കൊച്ചു കുട്ടിയുടെ വാ തോരാത്ത സംസാരം . ഒരു കിലുക്കാംപെട്ടി . ആ കുട്ടി എന്നോട്  എന്തോ ഒക്കെ പറയുന്നു ചോദിക്കുന്നു ചിരിക്കുന്നു .

ഞാനും ഒന്നു ചിരിച്ചു . യാത്രകളിലൊക്കെ എന്റെ ഒരു സ്വഭാവം ആണ് കഴിയുമെങ്കിൽ ഒന്നും മിണ്ടാതിരിക്കുക . ബസ്സിന്റെ ഇരമ്പലിൽ ഒന്നും ശരിക്ക് കേള്ക്കാൻ ആവില്ല . കേള്ക്കാത്തത് പറയുന്നത് കൊണ്ടെന്താ ഗുണം . പിന്നെ അപരിചിതരോട് അങ്ങനെ വല്ലാതെ അടുക്കാൻ ഒരു വിഷമം. ego problem .

ആ കുട്ടി എന്റെ മുഖത്തു നോക്കി തന്നെ എന്തോ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു പറഞ്ഞു കൊണ്ടും . ഞാൻ പലതരം ചിരി മുഖത്ത് പരത്തി മിണ്ടാതെ ഇരുന്നു .

ഇറങ്ങാൻ നേരത്താണ് പിന്നെ ഞാൻ ആ ദമ്പതികളെ ശ്രദ്ധിച്ചത് . ഒന്നും മിണ്ടാത്ത അവരുടെ അംഗ വിക്ഷേപങ്ങൾ അപ്പോഴാണ്‌ എന്റെ ശ്രദ്ധയിൽ പെട്ടത് .

സ്വയം ബധിരനും മൂകനും ആയിപ്പോയ ഒരു നിമിഷം . ദൈവമേ ആ കുട്ടി കരുതി കാണുമോ ഈ ലോകം മുഴുവനും ബധിരരും  മൂകരും മാത്രം ആണെന്ന് .

Tuesday, November 17, 2015

ആരേക്കൊണ്ടും ഒന്നിനും പറ്റില്ല. എന്തുപറ്റി നമുക്ക്?



പകർച്ച വ്യാധികളിൽ 
വാടാതെ  മുംബൈ 
ഒരു മഴ പെയ്താൽ കേരളം  പനി പിടിച്ചു വിറക്കുമ്പോൾ  ഒരു മഹാനഗരത്തിന്റെ മാലിന്യം മുഴുവൻ ഒഴുകുന്ന കനാലിന്റെ വരമ്പത്ത് വീടുവച്ചു താമസിക്കുന്ന മുംബൈയിലെ ചേരി നിവാസികൾ എങ്ങിനെ പകർച്ച വ്യാധികളിൽ നിന്നു രക്ഷ നേടുന്നു. ആൺപെൺ വ്യത്യാസമില്ലതെ റോഡരുകിൽ മല മൂത്ര വിസർജ്ജനം  നടത്തുന്ന അഴുക്കുകൂമ്പാരമായ ധാരാവിയിലെ ചേരികളിൽ വസിക്കുന്ന പട്ടിണിപ്പാവങ്ങൾ എങ്ങനെ രോഗത്തെ പ്രതിരോധിക്കുന്നു.  അഴുക്കിൽ ജീവിച്ച് അവർ വലിയ പ്രതിരോധശക്തി ആർജ്ജിച്ചതു മാത്രമാണോ കാരണം 
ഈ പ്രതിരോധശക്തിയുടെ രഹസ്യം  അന്വേഷിച്ച് ഞാൻ കേരളത്തിലേക്കു പോകുന്നു.
മൂന്നുനാലു വർഷം മുമ്പാണ് ആ  രഹസ്യം  എനിക്കു വെളിപ്പെട്ടത് . അന്നായിരുന്നു  എന്റെ കേരള സന്ദർശനവും  അതിന്റെ ഭാഗമായ ബന്ധു വീടു  സന്ദർശനവും. ഭാര്യയുടെ സഹോദരിയെ ജോലി സ്ഥലത്ത് സന്ദർശിച്ചപ്പോഴേക്കും ഉച്ചയൂണിനുള്ള സമയമായി്. ഹോ ട്ടലിൽ നിന്നു ഭക്ഷണം  കഴിക്കാമെന്ന നിർബ്ബന്ധത്തിനു ഞാൻ വഴങ്ങിയില്ല. അരമണിക്കൂർ യാത്രയേയുയുള്ളു അടുത്ത ബന്ധവീട്ടിലേക്ക്. പിന്നെന്തിനു ഹോട്ടലിൽ നിന്നു  ഭക്ഷണം  കഴിച്ച് വയറു കേടാക്കാണം.
നാടൻ ഭക്ഷണത്തിന്റെ രുചി ഗൃഹാതുരതയൊടെ വായിൽ നിറഞ്ഞു. ഒരു ചാറു കറി കാണും  പിന്നെയൊരു ഉലത്തുകറി, അച്ചാർ . അത്രയെ കാണു. അവർ കർഷകരാണ്.
ചാറുകറി മാങ്ങയും  ചക്കക്കുരുവും  തേങ്ങയരച്ചു വച്ചത് അല്ലെങ്കിൽ മാങ്ങയും  ചെമ്മീനും  വച്ചത്  അതുമല്ലെങ്കിൽ  മുരിങ്ങക്കോൽ പരിപ്പിട്ടു വച്ചത്.   ഭാഗ്യമുണ്ടെങ്കിൽ തോട്ടിൽ നിന്നു പിടിച്ച  വരാൽ മീൻ കൊടംപുളിയിട്ടു വച്ചതുണ്ടാകും. പയറ്,പപ്പായ,ചീര, മുരിങ്ങക്കോൽ, ചക്കക്കുരു, വാഴക്ക, ചേമ്പ്, താള്, ചേന, പാവക്ക, വെണ്ടക്ക,ചേത്തണ്ട്, മുരിങ്ങയില,  മുരിങ്ങപ്പു, വാഴക്കൂമ്പ്, വഴപ്പിണ്ടി,കാച്ചിൽ, വഴുതന, വെണ്ട,വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ, ഇതിലേതങ്കിലുമായിരിക്കും തോരന് . അവർ കർഷകരല്ലെ. പിന്നെ അച്ചാറിന് കടുമാങ്ങ,ഉപ്പിലുമാങ്ങ,കറിമാങ്ങ. ഇതൊക്കെ എല്ലാ കർഷകഭവനത്തിലും  കാണും. നേരിയ മഞ്ഞനിറമുള്ള പശുവിൻപാൽ കാണും. മച്ചിന്റെ പുറത്ത് പാളയങ്കോടൻ പഴക്കുല ഓടിന്റെ കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടുണ്ടാകും.  ഉച്ചയൂണ് കുശാൽ.
റബ്ബർസമൃദ്ധിയുടെ നടുവിലെ രജകീയ ഭവനത്തിന്റെ വിശാലമായ കാർപോർച്ചിൽ  കാർ നിർത്തി ഞാൻ ഊണു വിളമ്പിക്കോയെന്നു വിളിച്ചലറി ഊണുമേശക്കരുകിൽ ഇരിപ്പായി.എന്റെ നെറികേടു കണ്ട് വീട്ടുകാർ ഇതികർത്തവ്യതാ മൂഢരായി. പിന്നെ ചോറു വിളമ്പി. ഒരു പ്ലേറ്റു നിറയെ കുത്തരിച്ചോറ് , രണ്ടുകഷണം  ചാള വറുത്തത്.
തീർന്നു. ചാള ചെറുതായി അഴുകിത്തിടങ്ങിയിരുന്നു. 
ഇവിടെ ആർക്കും  ഒന്നും  കഴിക്കാൻ മേല, പ്രഷറാ,പിന്നെ കൊളസ്ടോളൂം"
എനിക്ക് ചിക്കെനും, മട്ടനും, ബീഫും ഒരുക്കാൻ കഴിയാത്തതിലുള്ള വീട്ടുകാരിയുടെ പരിദേവനം  
ആരേക്കൊണ്ടു പറ്റും 
"ഒരു മാങ്ങാച്ചമ്മന്തി അരക്കാമായിരുന്നില്ലെ അവർക്ക് " തിരിച്ചു പോരുമ്പോൾ ഞാൻ ഭാര്യയ്യോടു പരിഭവിച്ചു. അതിശയോക്തി ആണെന്നു ധരിക്കരുത് എന്റെ സഹോദരിയുടെ വീട്ടിലും  ഇതേ വിഭവം  ലഭിച്ചു. ഇവിടെ ഞാൻ ഈ ചാളക്കു ചീച്ചിലു മണമുണ്ടോ എന്നു സംശയിച്ചു. ഇല്ല ബാക്ടീരിയയുടെ പ്രവർത്തനം  കൊണ്ടു രുചി വർദ്ധിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം. നാടൻ ഒഴിച്ചുകൂട്ടാനും പയറൊലത്തിയതും  കറിമാങ്ങയും  കൂട്ടി ഇക്കാലത്താരെങ്കിലും ചോറുണ്ണൂമോ.രാവിലെ എഴുന്നേറ്റു മൂന്നു നേരത്തേക്കുള്ള ചോറു വക്കും. പിന്നെ ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ കാണും, അതുകൊണ്ടൊരുകറിയുണ്ടാക്കും. അതു ചൂടാക്കി മൂന്നു ദിവസം കഴിക്കും. പിള്ളേർക്കൊക്കെ അതുമതി, പിന്നെ ആരെക്കൊണ്ടു പറ്റും  മൂന്നുനേരം ചോറുവക്കാനും  മുപ്പതുകൂട്ടം  കറിയുണ്ടാക്കാനും
ഈ പെരയൊന്നടിച്ചിട്ട് മൂന്നു ദിവസമായി ആരേക്കൊണ്ടു പറ്റും  ദിവസവും  അടിച്ചുവാരാൻ. ഈ ആരേക്കൊണ്ടും  പറ്റാത്ത കാര്യങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. പറമ്പിൽ പണിയെടുക്കാൻ, പുഴയിലോ, തോട്ടിലോ നീന്തിക്കുളിക്കാൻ, തുണിയലക്കാൻ, ചക്ക പറിക്കാൻ,മുരിങ്ങക്കോലു തോട്ടികൊണ്ടു കുത്തിച്ചാടിക്കാൻ, മുളകു പറിക്കാൻ, കറിവേപ്പില പറിക്കാൻ, പശുവിനെ കറക്കാൻ, വെള്ളം  കോരാൻ  അമ്മിയിൽ മുളകരക്കാൻ, പുളിയില പറിക്കാൻ, നെല്ലുകുത്താൻ, വെറകുവെട്ടാൻ, വാഴക്കൂമ്പ് ഒടിക്കാൻ,ചാണകം  വാരാൻ, ചാരം  വാരാൻ, സൈക്കിൾ ചവിട്ടാൻ, തലപ്പന്തു കളിക്കാൻ, ഫുഡ്ബോളുകളിക്കാൻ മരം കേറാൻ, പഞ്ചായത്തു കുളത്തിൽ മുങ്ങാം കുഴിയിട്ടു കള്ളനും  പോലീസും  കളിക്കാൻ, മാമ്പഴം  പറിക്കാൻ, മാവിൽ ഉന്നം  പിടിച്ചു  കല്ലുവെച്ചെറിയാൻ, തോട്ടിൽ ചിറ കെട്ടി വെള്ളം  തേവിപ്പറ്റിച്ച് വരാലു മീൻ പിടിക്കാൻ,പേരക്ക പറിക്കാൻ, പച്ച മാങ്ങ ഉപ്പും  മുളകും  കൂട്ടിത്തിനാൻ, കശുമാങ്ങ ഈമ്പിക്കുടിക്കാൻ,.............. 
ആരേക്കൊണ്ടും  ഒന്നിനും  പറ്റില്ല. എന്തുപറ്റി നമുക്ക്? കേരളീയരുടെ ജീവിത നിലവാരം  ഉയർന്നു.  കായികാധ്വാനം കുറഞ്ഞു, മാനസീക്കോല്ലാസം  കൂടി.സാധാരണ ഒരു ജന സമൂഹത്തിന് ജീവിത നിലവാരം  കൂടുമ്പോൾ അവരുടെ ഭക്ഷണ നിലവാരവും  തദ്വാരാ ആരോഗ്യ നിലവാരവും  കൂടേണ്ടതാണ്. ആരേക്കൊണ്ടു പറ്റും  എന്നതിനു പകരം  എന്നേക്കൊണ്ടു പറ്റും  എന്നു പറയേണ്ടതാണ്. എന്തു പറ്റി നമുക്ക്. ആരാണ് നമ്മെ ഒന്നിനും  പറ്റില്ലാത്തവരാക്കിയത്? ഉത്തരം, രബ്ബറും,  ഗൾഫും.
റബ്ബർ വരുത്തിവച്ച വിന
കേരളത്തിലെ തെക്കൻ ജില്ലകളിലെ പ്രത്യേകിച്ച് കോട്ടയം, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സംസ്കാരത്തേയും  ജീവിതരീതിയേയും  മാറ്റിമറിക്കാൻ  റബ്ബറിനു കഴിഞ്ഞു. റബ്ബർക്കൃഷി ഇവിടങ്ങളിൽ വ്യാപകമാകുന്നതിനു മുമ്പുള്ള കാർഷികജീവിതം  എങ്ങനെയാരിരുന്നെന്നു നോക്കാം. അന്ന് വെള്ളം  ലഭ്യമാകുന്ന എല്ലാ പ്രദേശത്തും നെൽക്ക്രിഷി ചെയ്യാനായിരുന്നു ജനങ്ങൾക്കുത്സാഹം. വെള്ളം  അത്രകണ്ടു ലഭ്യമല്ലാത്ത കരനിലങ്ങൾ വരെ അന്നു നെൽക്ക്രിഷിക്കു പാകത്തിനു പരുവപ്പെടുത്താൻ ജനം അത്യദ്ധ്വാനം ചെയ്തിരുന്നു. ചെറുതും  വലുതുമായ കുളങ്ങൾ കുഴിച്ച് 'തുലവ്" എന്നു വിളിച്ചിരുന്ന തേക്കുയന്ത്രം കൊണ്ട് വെള്ളം  തേവി കരനിലങ്ങളിൽവരെ നെൽക്ക്രിഷി നടത്തിയിരുന്നു.വെള്ളം തേവുമ്പോൾ  പാടാൻ '' ഒന്നേതിയോ ഏത്തിയോ " എന്നു തുടങ്ങുന്ന തേക്കു പാട്ടുണ്ടായിരുന്നു.
രാവിലെ നലുമണിക്കോ അതുമുമ്പോ ഉണർന്ന് വെള്ളം തേവി, നേരം പരപരാ വെളു ക്കുമ്പോഴേക്കും കന്നു പൂട്ടാൻ പാകത്തിന് കണ്ടങ്ങളിൽ വെള്ളം  നിറക്കണം; പിന്നെ ഉച്ച വരെ കന്നു പൂട്ടണം; അങ്ങിനെ നെല്കൃഷി ചെയ്യാൻ കർഷകരും അവരുടെ കുടുംബാംഗങ്ങളും അത്യദ്ധ്വാനം ചെയ്യേണ്ടിരുന്നു. അടുത്റ്റടുത്തുള്ള കർഷകർ പരസ്പരം സഹകരിച്ചാണ് കൃഷിപ്പണി നടത്തിപ്പോന്നിരുന്നത്. ജനങ്ങളുടെ വലിയ  കൂട്ടായ്മ അന്നു ദ്രുശ്യമായിരുന്നു.
രണ്ടുപൂവു കൃഷി ചെയ്തിരുന്ന താഴ്ന്ന പാടങ്ങളിൽ വേനലവധിക്കു കുട്ടികൾ ഫുഡ്ബോൾ, വോളിബോൾ, തലപ്പന്ത്, നാടൻപന്ത്, മുതലായ കളികളിലേർപ്പട്ടിരുന്നു. മുതുർന്നവരുടെ ഉത്സാഹത്തിൽ ചെറികിട ഫുഡ്ബോൾ, വോളിബോൾ മത്സരങ്ങളും സംഘടിപ്പിക്കുമായിരുന്നു.ജനങ്ങൾ ഇതെല്ലാം നല്ലവണ്ണം  ആസ്വദിച്ചിരുന്നു.ജനങ്ങൾ അന്നു നാടകവും  കഥാപ്രസംഗവും  ഏറേ ഇഷ്ടപ്പെട്ടിരുന്നു.
(ജന്മി കുടിയാൻ ബന്ധങ്ങളഴിഞ്ഞ്, കുടിയാന്മാരായ കർഷകർ സ്വന്തം മണ്ണിൽ  കൃഷി ചെയ്യുന്നതിന്റെ ഉത്സാഅഹത്തിമിർപ്പ് നാടെങ്ങും  അന്നു ദ്രുശ്യമായിരിന്നു.ചൂഷണം  മാത്രം കൈമുതലായി ജീവിതം  ആസ്വദിച്ചിരുന്ന അപൂർവ്വം ജന്മിമാരുടെ പരി ദേവനങ്ങൾ കാർഷികത്തിമിർപ്പിന്റെ  ഉന്മാദത്തിൽ അലിഞ്ഞില്ലാതെയായിക്കൊണ്ടിരുന്നു. പിന്നീടത്തരം  ജന്മിമാരും യാഥാർത്ഥ്യം  മനസ്സിലാക്കി കാർഷികജീവിതത്തിലലിഞ്ഞുചേർ ന്നു.)

തുടരും .......     




Wednesday, June 24, 2015

അടുത്ത സാഹിത്യവേദിയിൽ അവതരിപ്പിക്കുന്ന കവിതകൾ

1. പന്‍വേലിലെ ഫ്ലാറ്റുകള്‍
വാടക ജീവിതം പുരനിറഞ്ഞപ്പോള്‍
പ്രവാസം പറഞ്ഞു
സാലാ....ഫ്ലാറ്റ് നഹി ലേനേ കാ പന്‍വേല്‍ മേം?”
തൂ,ദേഖ്,
യേ, വോ,സബ് ലേലിയാ"
അറിഞ്ഞിരുന്നു
വികസനത്തിന്റെ തെക്കോട്ടിറക്കം
പിന്‍വലിവിന്റെ
കടിഞ്ഞാണുകള്‍ പൊട്ടിയപ്പോള്‍
ഹാര്‍ബര്‍ലൈനില്‍
കുലുങ്ങി കുലുങ്ങി
കാമനകള്‍ക്കൊപ്പം
കലുന്ദ്രെ നദിയുടെ ശിഖരങ്ങളില്‍
കണ്ടലുകള്‍ നുണഞ്ഞ്
ഫ്ലാറ്റുകളുടെ പന്തിഭോജനം
ഇവിടെയാവുന്നു പന്‍വേല്‍
വീടുതേടുന്നവരുടെ ഉത്കണ്ഠകള്‍
ശീതീകരിക്കപ്പെടുന്ന മുറികള്‍
സര്‍, വരൂ....വരൂ" എന്ന പുഞ്ചിരികള്‍
ബജറ്റ്"
സ്ക്വയര്‍ഫീറ്റ്"
ബാങ്ക് ലോണ്‍"
സിഡ്കോ അപ്രൂവ്ഡ്"
സ്റ്റേഷൻ സേ സിര്‍ഫ് സാത് കിലോമീറ്റര്‍"
ഹാം..ഹാം...ക്ലബ്ബ് ഹൗസ് ഭീ ഹൈ"
സൈറ്റ് വിസിറ്റ്?”
അനുയാത്രകളുടെ ഉള്‍വഴികള്‍
കല്ലുണക്കാനിട്ട ഒരു നദിക്കീറിനെ
പലവട്ടം
കടന്നുപോവുന്നു
ഗ്രാമീണരുടെ ഒരേമുഖങ്ങൾ
പ്രതിരോധം നഷ്ടപ്പെട്ട
സ്വയം ബോധ്യത്തിന്റെ
അലസഭാവങ്ങൾ
ഇനിയും ഒപ്പു വിളയുന്ന കൃഷിയിടങ്ങള്‍
നഷ്ടമാകൻ ബാക്കിയില്ലാത്തവർ
എന്നിട്ടും ശുഷ്കമായ മാനത്ത്
സൂക്ഷമായ നോട്ടത്തോടെ
വട്ടം ചുറ്റുന്നുണ്ട്
കൊതിക്കൊഴുപ്പുകൾ
ഇവിടെ
കലുന്ദ്രെ കാളിന്ദിയാകുന്നു
അധിനിവേശത്തിന്റെ
ഉഗ്രഫണങ്ങൾക്കുമേൽ
സമ്മതപത്രങ്ങൾ
മടക്കയാത്രയിൽ കണ്ടു
സന്ധ്യക്കു കൂടുതേടുന്ന പക്ഷികൾ
ആകാശത്ത് ആയിരം കൊളുത്തുകൾ

2. ബാന്ദ്രയിൽ വെളിച്ചങ്ങൾ ചെയ്യുന്നത്
ബാന്ദ്രയിൽ
മൗണ്ട് മേരിക്കുന്നിനു മേലെ
ഒരു ശീതകാലരാത്രിയിൽ
കപ്പൽ വിളക്കുപോലൊരു നക്ഷത്രം
ബണ്ട് സ്റ്റാന്റിന്റെ
ഉറങ്ങാത്ത തെളിച്ചങ്ങൾക്കു പുറത്ത്
അതൊരു.......
യാചന പോലെ
ഇരുളിന്റെ കടൽ അപ്പൊഴും
ആകാശത്തിന്റെ ആഴങ്ങളിലേക്ക്
പടര്‍ന്നു കിടന്നു
തിരയുടെ കിനാവള്ളി
പ്രണയത്തിന്റെ ഒളിവിടങ്ങളിൽ
തലചായ്ചുറങ്ങി
ചുരുട്ടിയെറിഞ്ഞ
ഭേൽപ്പൊരിക്കടലാസുകളിൽ
പകലിന്റെ സല്ലാപങ്ങൾ
കരുവാളിച്ചിരുന്നു
ഉറക്കച്ചടവിന്റെ വെളിച്ചചത്വരങ്ങൾ
"മിഥി"യുടെ
കൊഴുത്ത ഇരുളിലെറിഞ്ഞ്
അവസാനത്തെ ലോക്കലും
തളര്‍ന്നു .
കോർപ്പറേറ്റ് കൊഴുപ്പിന്റെ
മിനുത്ത വെളിച്ചങ്ങൾ
ബി കെസി യുടെ
ചില്ലുശിലകളിൽ നിന്നു
പ്രവഹിച്ചു .
വെളിച്ചങ്ങൾ എത്രമേൽ അതിക്രമിച്ചിട്ടും
ബാന്ദ്രയിൽ ചില ഇരുളുകൾ
ഇനിയും ബാക്കിയാവുന്നു
അതിനെ
ചേരികളെന്നോ,
കണ്ടൽ ത്തീരങ്ങളെന്നോ,
ഉൾക്കടലുകളെന്നോ,
ആരോപിച്ചു കൊണ്ട്
വെളിച്ചങ്ങൾ
പെരുകിക്കൊണ്ടിരിക്കുന്നു.
3മാഹിം ഫാടക്കിലെ കുട്ടനെയ്ത്തുകാർ .
മാഹിം ഫാടക്കിൽ
പാളങ്ങൾക്കും റോഡിനുമിടയ്ക്ക്
നഗരക്കൊഴുപ്പുകൾ പ്രഭാതസവാരിക്കിറങ്ങാത്ത
ഫുട്പാത്തിൽ കുട്ടനെയ്ത്തുകാർക്ക്
ഒരുഗ്രാമം.
വർഷം കനക്കുന്ന
നഗരസായന്തനങ്ങളിൽ മാത്രം
അവരുടെ
ആൾമറയില്ലായ്മയ്ക്ക്
നഗരവേഗത്തിന്റെ ഫ്ലൈ ഓവർ
ഒരു ചോർച്ചക്കുടയാകുന്നു.
നഗരയാമങ്ങളുടെ
ഉറങ്ങാക്കണ്ണുകൾക്കു മുന്നിൽ
ഒളിക്കാനാവാത്ത
പുതച്ചുറങ്ങലുകളിലൂടെ
അവരുടെ ഇരുണ്ട തലമുറകൾ
പെരുകി.
പ്രഭാതസൂര്യനെ
ചീന്തിയെടുത്ത മുളയിൽ
അവർ
കുട്ടപോലെ ഒരു ജീവിതം നെയ്യുന്നു
മാനംകെട്ട സൂര്യൻ
ബാന്ദ്രോ-വർളി സീലിങ്കിനപ്പുറം
ചാടി മറയുന്നതുവരെ
ആ കുട്ടകൾ
ചെളികെട്ടിയ വെയിൽ കുടിച്ച്
അവരെപ്പോലെ
കറുക്കുന്നു.
വഴിപോക്കർ കാർക്കിച്ച
കൗതുകക്കാഴ്ച്ചയുടെ അടുപ്പിൽ
അവരുടെ സ്ത്രീകൾ
അത്താഴം ചുട്ടെടുക്കുന്നു.
ചില വൈകുന്നേരങ്ങളിൽ
പുരുഷന്മാർ
കറുത്ത കുട്ടികളേയും പേറി
റെയിൽ മുറിച്ചു കടക്കുന്നു
അപ്പോൾ ഈച്ച പൊതിഞ്ഞ
ഒരു ധാരാവി
അവർക്കുമേൽ
അമ്മയുടെ അടുപ്പിന് അപരിചിതമായ
മുഴുത്ത മധുര പലഹാരമായ്
ഒട്ടുന്നു.
അതിനാലാവണം
അഴുക്കിലും
മൂക്കിളപ്പിലും പുരണ്ടിട്ടും
അവരെ നുണയാൻ
രാത്രിയുടെ ഇരുണ്ട ടാക്സികൾ
റാകിപ്പറക്കുന്നത്.
അപ്പോൾ അവർക്കായ്
അവർക്കു മാത്രമായ്
കുട്ടമെടച്ചിലിൽ നിന്ന്
മിച്ചം പിടിച്ചതെങ്കിലും
മുളംകുറ്റിയുടെ ജാഗ്രത
കണ്ണുകളേക്കാൾ കൂർപ്പിച്ച്
മാഹിം ഫാടക്കിലെ കുട്ടനെയ്ത്തുകാർ
കാത്തുവെച്ചിരിക്കുന്നു.

4. ദാദർ
ദാദർ ഒരു പേരല്ല
ഒരുപാടു പേർ
ഒരു ചരിത്രം
ചവിട്ടുപടികയറിയുമിറങ്ങിയും
കാലം :
കാലുകൾ
ചന്തപ്പൂ വട്ടിയിൽ
സ്വപ്നം ഉറകുത്തിയ
ചുവന്ന നക്ഷത്രങ്ങൾ
പുകതുപ്പിച്ചത്തുപോയ
വർഗ്ഗസമരത്തിനുമേൽ
ഫ്ലാറ്റുകളുടെ
ആകാശമുഷ്ടികൾ
എലിയും പല്ലിയും നരിച്ചീറും ചേർന്ന്
ഉറഞ്ഞ ഗുദ്ദാമുകളിൽ
പെട്ടുപോയ പെണ്ണിനുമേൽ നടത്തുന്നതാണ്
ഇന്ന്
സംഘടനാ പ്രവർത്തനം
വിശദീകരണ യോഗങ്ങളുടെ
മടക്കിക്കുത്തിയ മുണ്ടുകളെ
കാവിയുറുമ്പുകൾ
തിന്നൊടുക്കി.
"ഗിരൺഗാവി"ന്റെമാളങ്ങളിൽനിന്ന്
ചില്ലുമാളികകളുടെ
ശീതീകരണയന്ത്രങ്ങളിൽ
ഒളിച്ചുപാർത്ത
പണിമുടക്കുകൾ
പിന്നെ
മടങ്ങിവന്നില്ല
എന്നെത്തേയുംപോലെ
ആൾക്കൂട്ടത്തെത്തിന്നുവീർത്ത
ലോക്കലുകളുടെ
പ്രകടനഘോഷം
പാൻമസ്സാലയുടെ ആലസ്യംതുപ്പിയ
പാളങ്ങളിൽ
സഹനത്തിന്റെ
മൗനമായൊടുങ്ങി.
അതെ
ദാദർ ഒരു പേരല്ല
ഒരുപാടു പേർ
ഒരു ഷോപ്പിംഗ് മാൾ
5.ആർച്ച
പ്രിയ സുഹൃത്തെ,
നീ വായിച്ച പുസ്തകങ്ങളെക്കുറിച്ച്
കേട്ട പാട്ടുകളെക്കുറിച്ച്
കണ്ട സിനിമകളെക്കുറിച്ച്
ഇനിയുമെന്നോടു
പറയരുത്:
എന്റെ കാഴ്ച്ചകൾ അടുപ്പിൽ തിളച്ചുപൊന്തുമ്പോൾ
കേൾവികൾ ഭർതൃശാപങ്ങൾ അറുത്തെടുക്കുമ്പോൾ
വായന വരണ്ട തലവാചകങ്ങൾ പുളിച്ച
തെറിവാക്കുകളാവുമ്പോൾ
ഇനിയുമെന്നെയിങ്ങനെ അപമാനിക്കരുത്
ചോറു തിളക്കുന്നു
കുഞ്ഞു കരയുന്നു
ഭർത്താവ് അപ്പുറം കലിപൂണ്ടുനിൽക്കുന്നു
അപ്പോൾ നീ
ജഹാംഗീർ ആർട്ടുഗ്യാലറിയുടെ
പൃഥ്വിതിയേറ്ററിന്റെ
പ്ലാസസിനിമയുടെ
സൗന്ദര്യശാസ്ത്രം തുപ്പരുത്
കഫ് പരേഡിലെ കാറ്റുകളെ
നീ മുടിയിലൊളിപ്പിക്കൂ
മറൈൻ ഡ്രൈവിലെ സന്ധ്യയുമൊത്താകട്ടെ
നിന്റെ ശിലാതല്പശയനം
എനിക്കിവിടെ
നിറയെ
ചുമരുകളും
അതിനുള്ളിലൂടെ
ചുരിക പോലെ പുളയുന്ന
ഒരു സർപ്പകാലവുമുണ്ട്
അതിനാൽ ആസ്വദിച്ചോളൂ
ആവുംവിധം
മുറിവു പറ്റാത്ത
വിഷം തീണ്ടാത്ത
ഒരു ആൺജീവിതം
6.ഒരു കുഞ്ഞു കിളിയുടെ ഓർമ്മയ്ക് എന്നോ
പീഡകന്റെ ഗീതകം എന്നോ
മുതലക്കണ്ണീർ എന്നോ
വിളിക്കാവുന്ന കവിത
നിന്റെ കുഞ്ഞാത്മാവിന്റെ പിഞ്ചിളംസ്മൃതികളിൽ
നഷ്ടമാം നീലപ്പിന്റെ ആഴസങ്കടംകാൺകെ
ആത്മവേദനയാലേ നെഞ്ചകച്ചൂള ചുട്ട
മിഴിനീർക്കണം പോലും പൊഴിച്ചീടാതെ,വ്യർത്ഥ-
വാങ്മയങ്ങളിൽതങ്ങും പാപിയാമെന്റെ മർത്ത്യ-
വാസനകൾക്കു മാപ്പ്, മാപ്പു നീ നൽകേണമേ.
തൂവലിന്നിളം ചൂടിന്നർദ്ധനിദ്രയിൽ നിന്നും
പറിച്ചു നിന്നെയെടുത്തിരുമ്പുകിടാരത്തിൽ
തളച്ചു മദിച്ചൊരാനരവൈകൃതികളിൽ
തുളച്ചു കയറുന്നു നിൻ ബലിമുഹൂർത്തങ്ങൾ .
ജനിച്ച തെറ്റല്ലാതെ മറ്റൊന്നും ചെയ്തീടാതെ
നീല വിണ്ണേറാനിളംചിറകു വിരിക്കാതെ
ഇത്തിരിപ്പൂവിൻ മധു മധുരം നുകരാതെ
അടർന്നുമറയുന്ന നിൻ ജീവബിന്ദുക്കളിൽ
അടക്കിയൊതിക്കിയതേതു ശാപത്തിൻജ്വാല?
ഒതുക്കിനിറുത്തുവതെത്ര ഖാണ്ഡവദ്ദാഹം!
ഒരു പൊരിയേയതുമതിയാകുമീ നര-
നിഷാദരൊരുപിടിച്ചാരമായ് മാറീടുവാൻ